സമരത്തിനായി മാറ്റിവെച്ച ഒരു ജനതയുടെ ആയിരം രാപ്പകലുകള്‍






       വികസനം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍ക്കാന്‍ ഇനിയും നമുക്കായിട്ടില്ല. മനുഷ്യന്‍ മാത്രം ബാക്കിയാകുന്നതാണ് വികസനമെന്നാണ് പലപ്പോഴും വികസനത്തിന്റെ നിര്‍വചനമായി വരുന്നത്. ഇതിനാല്‍ മനുഷ്യകേന്ദ്രീകൃതമായൊരു  പരിസ്ഥിതി ബോധത്തില്‍ നിന്നും ഏറെയൊന്നും മാറ്റം വരുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ അടയാളമാണ് ഇന്നും വികസനത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടവരുടെ നിലവിളികളും പ്രതിരോധങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്. ഭക്രാനംഗല്‍ അണക്കെട്ടിന്റെ ഉദ്ഘാടന വേളയില്‍ ഡാമുകളെ ആധുനിക ഭാരതത്തിന്റെ ക്ഷേത്രങ്ങള്‍ എന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നഹ്‌റു വിശേഷിപ്പിക്കുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ്  അണക്കെട്ടുകള്‍ക്കെതിരെ രാജ്യത്തെ വലിയ സമരങ്ങള്‍ ഉയര്‍ന്നുവന്നത് പഠിക്കുമ്പോഴാണ് വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും ഏറ്റുമുട്ടലുകളും മനസ്സിലാക്കാന്‍ കഴിയുന്നത്. മനുഷ്യ ജീവിതത്തിനാവശ്യമായ എല്ലാ അടിസ്ഥാന വിഭവങ്ങളും ലഭ്യമാകുന്നത് പരിസ്ഥിതിയില്‍ നിന്നാണ്. ആഹാരം, ഇന്ധനങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിങ്ങിനെ സകലതും പ്രകൃതിയുടെ ഔദാര്യമായി ലഭിക്കുന്നതാണ്. അതോടൊപ്പം വികസനം മൂലം ഉണ്ടാകുന്ന മലിനീകരണത്തെ പ്രകൃതി സ്വീകരിക്കുകയും ചെയ്യുന്നു. ഒരേ സമയം വികസന പ്രവര്‍ത്തനത്തിന്റെ ദാതാവും സ്വീകര്‍ത്താവുമാണ് പരിസ്ഥിതി.  
വ്യവസായം മനുഷ്യന്റെ എതിര്‍പക്ഷത്ത് നിര്‍ത്തേണ്ട് ഒന്നല്ല. എന്നാല്‍ ഏതൊരു ചെറിയ വ്യാവസായിക സംരംഭങ്ങള്‍ ആരംഭിക്കുമ്പോഴും പ്രഥാമികമായി  പരിഗണിക്കേണ്ടത് പ്രകൃതിയെയും മനുഷ്യരെയുമാണ്. പരിസ്ഥിതി സൗഹൃദമാക്കുകയും ജനങ്ങളുടെ ആശങ്കയകറ്റാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ആദ്യമായി നടപ്പിലാക്കേണ്ടത്. അതോടൊപ്പം അവരുടെ നാശത്തിലേക്ക് നയിക്കുന്ന യാതൊന്നും ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്. എന്നാല്‍ പരിസ്ഥിതയെ കമ്പോളം കയ്യേറിയ പുതിയ കാലത്ത് ലാഭക്കൊതിമാത്രം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍   ഇത്തരത്തിലുള്ള പഠനങ്ങളും സംശയ ദൂരീകരണവും നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വ്യാവസായ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നതിന് മുമ്പ് പദ്ധതി പ്രദേശത്ത് നടത്തേണ്ട ഇ ഐ എ ( പരിസ്ഥിതി ആഘാത പഠനം) പോലും നടക്കാതെയാണ് പലപ്പോഴും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ഇന്ന് ആരംഭിക്കുന്നത്
ഇത്തരം പരിസ്ഥിതി വിരുദ്ധ  വ്യവസായങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍  കേരളത്തിന്റെ നവ ജനകീയ പരിസ്ഥിതി സമരങ്ങള്‍ക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട് എന്നത്  ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. പഴയകാല സമരങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ ധാരണയോടെയും തിരിച്ചറിവോടെയുമാണ് നവ ജനകീയ സമരങ്ങള്‍ രൂപപ്പെട്ടു വരുന്നത്.  വ്യവസായം ആരംഭിച്ച് അപകടങ്ങള്‍ സംഭവിച്ചത് മുതല്‍ സമരം തുടങ്ങുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി വ്യവസായം ആരംഭിക്കുതിനു മുമ്പ് തന്നെ പരിസ്ഥിതിയോട് കലഹിച്ചുകൊണ്ടുള്ള വ്യവസായമാണെന്ന് തിരിച്ചറിഞ്ഞാല്‍ പ്രലോഭനങ്ങളില്‍ വഴുതിപ്പോകാത്ത വ്യക്തമായ പരിസ്ഥിതി ബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുകയും ജനകീയമായി ഇത്തരം കമ്പനികള്‍ക്കെതിരെ പ്രതിരോധിക്കാനും ജനങ്ങള്‍ സജ്ജരാകുന്നു.


കാക്കഞ്ചേരിയില്‍ സമരം രൂപപ്പെട്ടുവന്ന സാഹചര്യം

കേരളത്തില്‍ നവ ജനകീയ പരിസ്ഥിതി സമരങ്ങളില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന  സമരമാണ് മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന ആഭരണ നിര്‍മാണ ശാലക്കെതിരെ നടക്കുന്ന ജനകീയ സമരം. ആഭരണ നിര്‍മാണ ശാലയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിരോധമാണ് കാക്കഞ്ചേരിയില്‍ നടക്കുന്നത്.
മറ്റു വ്യവസായിക ശാലകള്‍ക്കളില്‍ നിന്നും വ്യത്യസ്തമായി സ്വര്‍ണ ശുദ്ധീകരണ നിര്‍മാണ ശാലകള്‍ പോലുള്ള വ്യവസായ സ്ഥാപനങ്ങള്‍ നിലവിലുളള നിയമനുസരിച്ച് വിജനമായ പ്രദേശങ്ങളിലേ ആരംഭിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലക്കും , ദേശീയ പാതയ്ക്കും അടുത്തായിട്ട് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് കാക്കഞ്ചേരിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാല വരുന്നത്.  ആഭരണശാലകള്‍ക്കു നേരെ ഉണ്ടായിട്ടുളളതും നിലവില്‍  നടന്നുകൊണ്ടിരിക്കുന്നതുമായുള്ള സമരങ്ങളെില്‍ നിന്നും ബോധമുള്‍ക്കൊണ്ടാണ് ഇവിടുത്തെ ജനങ്ങള്‍ ഈ സമരത്തിനായി മുിന്നിറങ്ങുത്.നിരന്തരമായ ബോധവത്കരണവും, പ്രാദേശിക മത രാഷ്ട്രീയ സംഘടനകളുടെ ധീരമായ ഇടപെടലുകളും സമരത്തിന് കൃത്യമായ ചുവടുവെയ്ക്കാന്‍ സാധിച്ചു എന്ന് തന്നെ വേണം മനസിലാക്കാന്‍.ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിട്ടും മുഖ്യധാര മാധ്യമങ്ങളോ രാഷ്ട്രീയ സംഘടനകളോ സമരം ഏറ്റെടുത്തിട്ടില്ല. എന്നിട്ടും ഏറെ കരുത്തോടെ 1000 ദിനങ്ങള്‍ സമരം പന്നിട്ടിരിക്കുകയാണ്.

ആഭരണ നിര്‍മാണ ശാലയെക്കുറിച്ചുള്ള ആശങ്കകള്‍

1993ല്‍ കോഴിക്കോട് കേന്ദ്രമായി തുടങ്ങുകയും ഇന്ന് 9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വര്‍ണാഭരണ വിപണിയിലെ അറിയപ്പെടുന്ന പേരാണ് മലബാര്‍ഗോള്‍ഡ്. ഈ സ്വര്‍ണ വ്യവസായ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആഭരണ നിര്‍മ്മാണ ശാലയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സമ്മതത്തോടെ കാക്കഞ്ചേരിയില്‍ വരാനായി എല്ലാവിധ അനുമതിയും കിട്ടിയിരിക്കുന്നത്.  കേരളത്തിലെ പാരിസ്ഥിതിക പ്രതിസന്ധികള്‍ നേരിട്ടനുഭവിച്ച പ്ലാച്ചിമട, എഡോസള്‍ഫാന്‍, കാതിക്കുടം, മാവൂര്‍ ഗ്വോളിയോര്‍ റയോണ്‍സ് തുടങ്ങിയ പേരുകളോട് ചേര്‍ത്തുവെക്കാന്‍ വിദൂരമല്ലാത്ത ഭാവിയില്‍ മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയും ഇടം പിടിക്കും എന്നതിലേക്കാണ് കമ്പനി വരുന്നതോടെ കാര്യങ്ങള്‍ നീങ്ങുന്നത്.
പരസ്യങ്ങളാണ് മാധ്യമങ്ങളുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം. ആഴത്തിലുള്ള  പരിസ്ഥിതിബോധവും സജീവമായി ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍ക്കുന്നതുമായ മാധ്യമപ്രവര്‍ത്തകര്‍ നിലവിലുണ്ടെങ്കലും മാധ്യമ ഉടമസ്ഥര്‍ക്ക് പരസ്യം നല്‍കുന്ന കമ്പനികള്‍ക്കെതിരെ പ്രതികരിക്കേണ്ടിവരിക എന്നുള്ളത് തീര്‍ച്ചയായും വലിയ പരിമിതി തന്നെയാണ് ഇതുപോലെ തന്നെയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറേണ്ട ഈ രണ്ട് വിഭാഗവും  പൂര്‍ണമായും കാക്കഞ്ചേരിയിലെ പ്രതിസന്ധിയെ കയ്യൊഴിഞ്ഞിട്ടും പ്രാദേശിക ജനതയുടെ ശക്തമായ പ്രതിരോധത്തിലൂടെ കോര്‍പ്പറേറ്റ് കമ്പനിക്കെതിരെ തുടര്‍ച്ചയായ ആയിരം ദിവസത്തിലേറെ നീണ്ട സമര പോരാട്ടം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. വ്യവസായിക രാസ മാലിന്യങ്ങളുടെ അതിഭീകരമായ പ്രത്യാഘാതം മുന്‍കാല അനുഭവങ്ങളില്‍ നിന്നും  തിരിച്ചറിഞ്ഞുള്ള സാധാരണക്കാരായ പ്രദേശവാസികളുടെ ആഴത്തിലുള്ള  ഉത്കണ്ഠയാണ് ഇത്തരത്തില്‍ ഒരു പദ്ധതി വരുന്നതിന് മുമ്പ് തന്നെ അതിനെതിരില്‍ സമരം തുടങ്ങാനും നിശ്ചയദാര്‍ഢ്യത്തോടെ  തുടര്‍ന്നുകൊണ്ടുപോകാനുമുള്ള  പ്രേരക ശക്തിയെന്ന് മനസ്സിലാക്കാനാകും. മണ്ണും ജലവും വായുവും മാത്രമല്ല ജീവന്‍പോലും അപകടത്തിലാണെന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള തിരിച്ചറിവാണിത് .

മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്രാ  പാര്‍ക്കിന് സമീപം ദേശീയ പാതയുടെ ഓരത്തായാണ് മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മാണ ശാലക്കായി ഭൂമി ഏറ്റെടുത്തതും കെട്ടിടത്തിന്റെ നിര്‍മാണം നടന്നതും. 2.25 ഏക്കറില്‍ 200 കോടിരൂപ ചിലവിലാണ് ഫാക്ടറി നിര്‍മാണം ആസൂത്രണം ചെയ്തിരിക്കുന്നത്.കേരളത്തിലെ എല്ലാ ജില്ലകളെയും വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിച്ച അവസരത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച്  പ്രതിദിനം 3 ലക്ഷം ലിറ്റര്‍ വെള്ളം ഒരു പ്രദേശത്ത് നിന്നും നിരന്തരമായി എടുക്കുന്നത് പ്രദേശത്തെ ഭൂഗര്‍ഭ ജലം ക്രമാതീതമായി താഴാന്‍ കാരണമാകും എന്നത് തീര്‍ച്ചയാണ്. അതോടൊപ്പം സ്വര്‍ണാഭരണ നിര്‍മാണത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന ഘന ലോഹങ്ങളായ മെര്‍ക്കുറി,കാഡ്മിയം പൊട്ടാസ്യം സൈനേഡ്, കോപ്പര്‍,നിക്കല്‍, ലെഡ് തുടങ്ങിയ  വിഷാംശം നിറഞ്ഞ രാസ പദാര്‍ത്ഥങ്ങള്‍ മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്നത് കിട്ടാകനിയായ ശുദ്ധജലത്തെപോലും വിഷമയമാക്കും. വിശാലമായ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പച്ചപിടിക്കാന്‍ പറ്റുന്ന രൂപത്തിലല്ല കേരളത്തിന്റെ ഭൂമിശാസ്ത്രവും വിഭവങ്ങളുമെന്ന് ബോധ്യപ്പെട്ടിട്ടും ഭരണകൂട-കോര്‍പ്പറേറ്റ് കൂട്ടുകെട്ടുകള്‍ ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മാറിമാറി വരുന്ന സര്‍ക്കാറുകളും  ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും പരസ്യങ്ങള്‍ക്കും വോട്ടിനും വേണ്ടി എന്തു നെറികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നതിന്റെ ജീവിക്കുന്ന കാഴ്ച്ചയാണ് കാക്കഞ്ചേരിയിലേത്. അതിജീവന സമരത്തിന്റെ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ജാതിയും മതവും നോക്കാതെ ഒരു പ്രദേശത്തിന്റെ മുഴുവന്‍ ആവശ്യമായി ഇത് മാറിയിരിക്കുന്നു. തലമുറകളോളം നീണ്ടുനില്‍ക്കുന്ന രോഗ കൈമാറ്റങ്ങള്‍ക്ക് ഞങ്ങള്‍ ഇരകളാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിളിച്ചുപറയുകയാണ് ഇവിടുത്തുകാര്‍.

മറ്റു സമരങ്ങളില്‍ നിന്നു വൃത്യസ്തമായി കാക്കഞ്ചേരിയില്‍ വ്യവസായ സംരഭം ആരംഭിക്കുതിന് മുമ്പേ തന്നെ പ്രദേശവാസികള്‍ അതേ കുറിച്ച് പഠിക്കുകുകയും വരാനിരിക്കുന്ന രാസമാലിന്യങ്ങളുടെ ഭീകരമായ പ്രത്യാഘാതത്തെ തിരിച്ചറിയുകയും ചെയ്തിരുന്നു.പ്രദേശ വാസികള്‍ക്ക് ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും പ്രവര്‍ത്തനം ആരംഭിച്ചാല്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഭരണ നിര്‍മാണ ശാലയായി മാറുകയും ചെയ്യാവുന്ന ഒന്നാണ് മലബാര്‍ ഗോള്‍്ഡ ആഭര നിര്‍മാണ ശാല. എന്നാല്‍ ഒരു വ്യാവസായിക ശാല എതിലപ്പുറം പാരിസ്ഥികമായ മലിനീകരണം കൊണ്ടുണ്ടാകാന്‍ പോകുന്ന വിപത്ത് ചെറുതാകില്ല എന്ന തിരിച്ചറിവ് നേടിയതിനാലാകണം ഇത്തരം മോഹന വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വീണു പോകാത്തത്. മനുഷ്യരേയും പരിസ്ഥിതിയെയും പരിഗണിച്ചും, ജനവാസമില്ലാതതുമായ സ്ഥലളിലും മാത്രമാണ് ആഭരണ നിര്‍മാണശാല പോലുള്ള രാസ വ്യവസായ ശാലകള്‍ തുടങ്ങാവു എന്ന് നിയമങ്ങളിലെല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാക്കഞ്ചേരിയില്‍ 30ഓളം വരുന്ന ഭക്ഷ്യോത്പ നിര്‍മാണ കമ്പനികളുടെയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പ്രദേശത്താണ്  ആഭരണ നിര്‍മാണ ശാല വരുന്നത്. നിരന്തരമായി ആയിരം ദിവസം സമരം നടന്നിട്ടും  മാറി മാറി വന്ന ഭരണകൂടം ഇതറിഞ്ഞമട്ടില്ല  എന്ന നിലപാടാണ് സ്വീകരിക്കുന്നത്.


1970കളില്‍ കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പരമായ ആവശ്യങ്ങള്‍ക്കായി നാട്ടുകാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഏറ്റെടുത്തതാണ് കാക്കഞ്ചേരിയിലെ ഭുമി. എന്നാല്‍ ഉപയോഗ ശൂന്യമായി കിടന്നിരു ഈ 40 ഏക്കറോളം വരുന്ന സ്ഥലം സര്‍വ്വകലാശാല അധികൃതര്‍ 1993ല്‍ കിന്‍ഫ്രയ്ക്ക് (കേരള ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) കൈമാറുകയായിരുന്നു. 2003 ആഗസ്റ്റില്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം  ഇന്ത്യയിലെ ഓന്നമത്തെ ഫുഡ് പാര്‍ക്കെന്ന പ്രഖ്യാപനത്തോടെ മലപ്പുറം കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ചു. ഭക്ഷ്യവ്യവസായങ്ങള്‍ക്കും ഭക്ഷ്യാനുബന്ധ വ്യവസായങ്ങള്‍ക്കും 30 ഏക്കര്‍, ഐ.ടി. വ്യവസായത്തിന് 10 ഏക്കര്‍ എ നിലയിലാണ് അ് സ്ഥലം അനുവദിക്കപ്പെട്ടത്. 30 ഭക്ഷ്യ, അനുബന്ധ വ്യവസായങ്ങളും 26 ഐ.ടി സ്ഥാപനങ്ങളുമാണ് നിലവില്‍ അവിടെ പ്രവര്‍ത്തിക്കുത്.
കിന്‍ഫ്രയില്‍ നിര്‍മിക്കുന്ന ഉല്‍പങ്ങളുടെ വില്‍പനയ്ക്കും പ്രചരണത്തിനും ലക്ഷ്യമിട്ട് പാര്‍ക്കിന്റെ മുന്‍വശത്തുളള 2.25 ഏക്കര്‍ കൊമേഴ്ഷ്യല്‍ സോട്ട് ആയി മാറ്റിവെച്ചിരുന്നു. എാല്‍ പിന്നീട് വ്യാവസായിക ആവശ്യത്തിനായി ഈ സ്ഥലം വിട്ടുനല്‍കുതിനായി കിന്‍ഫ്ര ടെണ്ടര്‍ ക്ഷണിച്ചു. ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്ടിന്റെ 9ാം ഖണ്ഡിക പ്രകാരം ഇത് നിയമവിരുദ്ധമാണ്. ടെണ്ടറില്‍ പങ്കെടുത്ത മലബാര്‍ ഗോള്‍ഡിന് 2013 മാര്‍ച്ചില്‍ 2.25 ഏക്കര്‍ സ്ഥലം അനുവദിച്ച് ഉത്തരവായി. 75, 75, 50 കോടി എിങ്ങനെയായി മൂന്ന് ഘട്ടങ്ങളിലായി ആഭരണ നിര്‍മാണശാലയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വ്യവസ്ഥ. ഓരോ ഘട്ടത്തിലും പ്രതിദിനം 40 കിലോഗ്രാം വീതിം മൂന്ന ഘട്ടം പൂര്‍ത്തിയാകുമ്പോളേക്കും  പ്രതിദിനം 120 കിലോഗ്രാം സ്വര്‍ണാഭരണം നിര്‍മിക്കുമൊണ് മലബാര്‍ ഗോള്‍ഡ് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാപനം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുതോടെ 2675 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മലബാര്‍ ഗോള്‍ഡ് അവകാശപ്പെട്ടിരുന്നു.  കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി നിയമപ്രകാരം രാസമാലിന്യങ്ങള്‍ പുറന്തള്ളു കമ്പനി ഫുഡ് പാര്‍ക്കില്‍ അനുവദനീയമല്ല എന്ന നിയമം നിലവിലുണ്ടായിരിക്കെതന്നെ കിന്‍ഫ്രയുടെ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ഈ പദ്ധതി അംഗീകരിക്കുകയായിരുന്നു. പ്രതിദിനം 120 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഈ പ്ലാന്റില്‍ നിന്ന് പൊട്ടാസ്യം സൈനേഡ്, കാഡ്മിയം, ഇറിഡിയം, റുഥേനിയം, പ്ലാറ്റിനം, ഈയ്യം, കോപ്പര്‍, നൈട്രിക് ആസിഡ്, സിങ്ക്, ഹൈഡ്രോകോലോറിക് ആസിഡ് തുടങ്ങിയ മാരകമായ രാസ മാലിന്യങ്ങള്‍ ഫാക്ടറിയില്‍ നിന്നും വേസ്റ്റ് ആയി പുറം തളളും. പ്രതി ദിനം മൂന്നു ലക്ഷം ലിറ്ററിനടുത്തു വെള്ളവും ഫാക്ടറിക്ക് ആവശ്യമാണ്. ഇത്രയും ജലം അശാസ്ത്രീയമായി ഊറ്റിയെടുക്കുന്നത് നാടിന്റെ ജലസ്രോസ്റ്റസുകള്‍ വറ്റുകയും പ്രദേശത്തെ ഏകദേശം എട്ട് കിലോ മീറ്റര്‍ വരെയുളള ജലാശയങ്ങളില്‍ കെമിക്കല്‍ മാലിന്യം മൂലം മലിനീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ശ്വാസകോശ തകരാറുകള്‍, കരള്‍ വൃക്കയുടെ പ്രവര്‍ത്തനം, പ്രത്യുല്പാദനം എന്നിവ തകരാറാവുകയും അത് വഴി ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യുമൊണ് ശാസ്ത്രീയ പഠനങ്ങള്‍ വൃക്തമാക്കുത്.
മലബാര്‍ ഗോള്‍ഡ് ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരം 'റെഡ് വിഭാഗത്തില്‍ പെട്ട ലാര്‍ജ് സ്‌കെയില്‍' സ്ഥാപനമാണ് തുടങ്ങാന്‍ പോകുതന്ന്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 09/08/2004ലെ സര്‍ക്കുലര്‍ അനുസരിച്ച് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യവസായത്തിന്റെ 100 മീറ്ററിനുള്ളില്‍ വീടുകളോ മറ്റ് സ്ഥാപനങ്ങളോ പാടില്ല. എന്നാല്‍ ഈ സ്ഥാപനത്തിന്റെ 100 മീറ്ററിനുള്ളില്‍ 6 വീടുകളും 78 ക്വാര്‍േട്ടഴ്‌സുകളും 36 കടകളും 2 ആരാധനാലയങ്ങളുമുണ്ട്.

ജനവാസ മേഖലയിലോ ഭക്ഷ്യ ഉത്പാദന മേഖലയിലോ ഇത്തരം വ്യവസായങ്ങള്‍ പാടില്ല എന്ന പ്രാഥമിക നിയമം പോലും കാറ്റില്‍ പറത്തിയാണ് മലബാര്‍ ഗോള്‍ഡ് ഇത്തരത്തിലൊരു വ്യാവസായിക സ്ഥാപനത്തിന് അടിത്തറപാകിയത്. എന്നാല്‍ കോടതി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സ്‌റ്റേ ചെയ്തു. ഉല്‍പാദനത്തിന് സ്‌റ്റേ ഉണ്ടെങ്കിലും മലബാര്‍ ഗോള്‍ഡ് കെട്ടിട നിര്‍മാണം തുടര്‍ന്നു. 2014 ഡിസംബറില്‍ നാട്ടുകാര്‍ സമരം ആരംഭിച്ചതോടെ താല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തി വെച്ചു. കിന്‍ഫ്രയിലെ 30 ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളും 26 ഐടി സ്ഥാപനങ്ങളുംഉള്‍പ്പെട്ട സംയുക്ത സംഘടനയായ കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേംബര്‍ 2016 ജൂണില്‍് ആഭരണ നിര്‍മാണശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ജല, വായു മലിനീകരണ സാധ്യതയുള്ള ഒരു വ്യവസായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തങ്ങളുടെ ഉല്‍പങ്ങളുടെ വില്‍പനയെയും കയറ്റുമതിയെയും ബാധിക്കും എാണ് കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേംബറിന്റെ വാദം.

സമര മുഖത്തെ ആയിരം ദിവസങ്ങള്‍


ആഭരണ നിര്‍മാണ ശാലയുടെ കവാടത്തിന് മുന്നില്‍ കഴിഞ്ഞ ആയിരം ദിവസമായി കാക്കഞ്ചേരിയിലെ സാധാരണക്കാരായ ജനത സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടുന്നത് ഒരു വലിയ കുത്തക കമ്പനിയോടാണെന്ന് തിരിച്ചറിവുണ്ടായിട്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ്. രാഷ്ട്രീയ മേലാളന്മാരും മുത്തശ്ശിമാധ്യമങ്ങളും തിരിഞ്ഞുനോക്കിയില്ലെങ്കിലും ഒരു ജനതയുടെ ഒറ്റക്കെട്ടായ തീരുമാനത്തിന് മുന്നില്‍ ആയിരം ദിവസം കമ്പനിയെ പിടിച്ചുകെട്ടാനായി എന്നതാണ് വസ്തുത. സമരത്തെ ജനകീയ  വികാരത്തിന് വിട്ട് ആളികത്തിക്കാന്‍ നിമിഷങ്ങള്‍ മതിയെന്നിരിക്കെ കാക്കഞ്ചേരിയിലെ സമര സമിതി അതിനൊരുക്കമല്ല. അക്രമങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കി മാധ്യമ ശ്രദ്ധ കൊണ്ടുവരാനൊന്നും ഇവര്‍ക്കാഗ്രഹമില്ല. കാരണം ഇതവരുടെ ജീവല്‍ പ്രശ്‌നമാണ്. അതിനാല്‍ ഇനിയും ഇതേരൂപത്തില്‍ പിന്തിരിയാന്‍ ഒരുക്കമല്ലാതെ അവര്‍ സമരം മുന്നോട്ട് കൊണ്ട്‌പോകും എന്നാണ് സമര സമിതിയുടെ തീരുമാനം. വ്ത്യസ്തമായ പദ്ധതികളോടെയാണ് ആയിരം ദിവസത്തെ സമരദിനം അവര്‍ ആചരിക്കുന്നത്. കമ്പനി നിര്‍മാണം അവസാനിപ്പിച്ച് വിട്ടുപോകുക എന്നതിലപ്പുറം മറ്റൊന്നും ഇവര്‍ക്ക് പറയാനില്ല. അവര്‍ക്കും അവരുടെ വരും തലമുറകള്‍ക്കും ജീവിക്കാന്‍ അതാവശ്യമാണ്.

ഭരണകൂടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടകളിലും പ്രതീക്ഷ നഷ്ടപ്പെട്ടവരല്ല കാക്കഞ്ചേരിക്കാര്‍ സമരത്തിന്റെ ആയിരം രാപ്പകലുകള്‍ പിന്നിടുന്ന ഈ അവസരത്തിലും ഇവരുടെയൊക്കെ ഐക്യപ്പെടല്‍ സമരത്തോട് ഉണ്ടാകണമെന്ന് നിറഞ്ഞ ആഗ്രഹമുള്ളവരാണിവര്‍. സമരം നിശബ്ദമായി മുഴങ്ങിക്കൊണ്ടിക്കുമ്പോഴും നിയമപരമായു മറ്റു ഔദ്യോഗിക തലങ്ങളിലൂടെയും ഇവര്‍ ആവശ്യമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിര്ക്കുന്നുണ്ട്. ജീവിക്കാനുള്ള ഇത്തരം ഒറ്റ പ്പെട്ട സമരങ്ങള്‍ ആരുമറിയാതെ പലദിക്കുകളില്‍ നടക്കുന്നുണ്ട്. പ്രതിരോധത്തിന്റെ ആയിരം തീപ്പന്തങ്ങള്‍ കൊളുത്തിയും ആയിരം സമര മരങ്ങള്‍ നട്ടും കാക്കഞ്ചേരി സമരത്തിന് പുതിയ ചരിത്രത്തിലേക്ക് നീങ്ങുമ്പോള്‍ നമ്മളും അതിനോട് ഐക്യപ്പെടേണ്ടതുണ്ട്. കാക്കഞ്ചേരി സമരം കേരളത്തിന്റെ നവ ജനകീയ സമരങ്ങളില്‍ പുതിയ അദ്ധ്യായം രചിക്കും എന്നുതന്നെ നമുക്ക് കരുതാം

നജ്മുദ്ധീന്‍. സി.കെ
ഐക്കരപ്പടി

        9809989216

Comments

Popular posts from this blog

നഗരവല്‍ക്കരണം ഇന്ത്യയില്‍

കാച്ചിക്കുപ്പായിത്തിന് നിറം പകര്‍ന്ന ജീവിതം