ഫാഷിസം ചോരകൊണ്ട് ചിന്തിക്കുകയാണ്
തൂലിക ഏറ്റവും പ്രതിരോധത്തിന്റെ പ്രതീകമാണ്. ഉറഞ്ഞുതുള്ളന്ന ആസുരതകള്‍ക്ക് നേരെ വരിഞ്ഞുമുറുക്കുന്ന സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ നിശബ്ദമാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകകണ്ണുകള്‍ക്കനേരെ നിരന്തരമായി കലഹിക്കാനുള്ള പടവാള്‍. ഇത് തിരിച്ചറിഞ്ഞവരാണ് ഫാസിസ്റ്റുകള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളാകുന്ന മാധ്യമ പ്രവര്‍ത്തകരെയും തീക്ഷണമായ ചിന്തകളിലൂടെ പ്രതിരോധം തീര്‍ക്കുന്ന എഴുത്തുകാരെയും തിരഞ്ഞുപിടിച്ച് ഉന്‍മൂലനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നതും ഇതുകൊണ്ടുതന്നെയാണ് ചോരകൊണ്ട് ചിന്തിക്കുന്ന ഫാസിസം എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യം നിരന്തരമായി അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ശക്തമായ നിലപാടുകളെകൊണ്ട് ഹൈന്ദവ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ കര്‍ണാടകയിലെ കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിന്റെ കൃത്യം രണ്ടുവര്‍ഷം തികയുന്നത് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേശിനെ വെടിവെച്ചുകൊന്ന് ഫാസിസം ഓര്‍മ്മ പുതുക്കിയിരിക്കുകയാണിവിടെ.മാത്രമല്ല അതിന്റെ ആവേശത്തില്‍ ആനന്ദ നൃത്ത്ം ചവിട്ടുകയും ചെയ്യുന്നു.
ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ജോലിചെയ്യുന്ന വെറുമൊരു മാധ്യമപ്രവര്‍ത്തകയായിരുന്നില്ല ഗൗരി ലങ്കേശ്. മൂര്‍ച്ചയുള്ള വാക്കുകളും തീര്‍ച്ചപ്പെടുത്തിയ ആശയങ്ങളുംകൊണ്ട് വലതപക്ഷ ഹൈന്ദവ ഭീകരതക്കെതിരെ നിര്‍ഭയമായി ശബ്ദിച്ച ആക്ടിവിസ്റ്റായിരുന്നു. 1962ല്‍ ഒരു ഹിന്ദു കടുംബത്തിലാണ് ഗൗരി ലങ്കേശ് ജനിക്കുന്നത്. കവിയും പത്രപ്രവര്‍ത്തകനുമായ പി ലങ്കേശാണ് പിതാവ്. ബാംഗ്ലൂരില്‍ ദി ടൈംസ് ഓഫ് ഇന്ത്യയുടെ പത്ര പ്രവര്‍ത്തക എന്നനിലയിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഭര്‍ത്താവ് ചിദാനന്ദ് രാജ്ഘട്ടയോടൊപ്പം തലസ്ഥാന നഗരിയായ ദല്‍ഹിയിലെത്തി. അധികം താമസിയാതെ ബാംഗ്ലൂരിലേക്ക് തിരിച്ചുവരികയും ഒമ്പത് വര്‍ഷം സണ്‍ഡെ മാഗസിന്റെ റിപ്പോര്‍ട്ടറായി ജോലിയെടുത്ത ഗൗരി പിന്നീട് ഡല്‍ഹിയിലെ ഇ നാട് തെലുങ്ക് ടെലിവിഷന്‍ ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. 2000ത്തില്‍ പി ലങ്കേഷിന്റെ മരണത്തിന് ശേഷം സഹോദരന്‍ ഇന്ദ്രജിത്തിനോട് കൂടെ ലങ്കേഷ് പത്രികയുടെ മുഖ്യകാര്യദര്‍ശിയായി മാറി.
2001ന്റെ തുടക്കത്തില്‍ തന്നെ സഹോദരന്റെ ചില ആശയങ്ങളോട് സമരസപ്പെടാന്‍ ഗൗരിക്ക് സാധിച്ചില്ല. 2005ല്‍ ഈ വിയോജിപ്പ് പ്രകടമായി. പോലീസുകാരും നക്‌സലൈറ്റുകളും തമ്മിലുള്ള ആക്രമണത്തില്‍ നെകസലൈറ്റുകളെ അനുകൂലിച്ച് ലേഖനമെഴുതി എന്നതായിരുന്നു ഗൗരിക്ക് നേരെ സഹോദരന്റെ ആരോപണം. എന്നാല്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തേയും ജനാധിപത്യരീതിയിലുള്ള പത്രപ്രവര്‍ത്തനത്തേയും ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഗൗരി ലങ്കേശ് ഉറക്കെ പ്രഖ്യാപിക്കുകയും ഗൗരി ലങ്കേശ് പത്രിക് എന്നപേരില്‍ ഒരു കന്നഡാ ആഴ്ച്ചപതിപ്പ് സ്വന്തം പേരില്‍ പുറത്തിറക്കുകയും ചെയ്തു. പരസ്യങ്ങളൊന്നും സ്വീകരിക്കാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതകാണിച്ചു എന്നതിലാല്‍ ഒരു തുറന്നെഴുത്തിന്റെ വേദിയായി ഗൗരി ലങ്കേശ് പത്രിക് മാറുകയായിരുന്നു.
വലതുപക്ഷ ഹിന്ദുത്വ രാഷ്്ട്രീയത്തെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നതായിരുന്നു ഗൗരി ലങ്കേശിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍. 2012ല്‍ വര്‍ഗീയ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ വെച്ച് ഹിന്ദുമതം എന്നൊരു മതമില്ലെന്നുള്ള പ്രഖ്യാപനം ഏറെ ചര്‍ച്ചയായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു ഗൗരി തന്റെ സമയങ്ങളെ നീക്കിവെച്ചത്.
മാധ്യമ സ്വാതന്ത്ര്യത്തിനായിരുന്നു ഗൗരി ലങ്കേശ് നിരന്തരമായി ശബ്ദിച്ച മറ്റൊരു കാര്യം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടയിടുന്നവരുടെ നിഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവര്‍ എഴുതിക്കൊണ്ടേയിരുന്നു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മാധ്യമ ഉപദേശ്ട്ടാവായതിന് പ്രകാശ് ബലവാദിയുമായുള്ള 35 വര്‍ഷത്തെ സൗഹൃദത്തെപോലും വലിച്ചെറിയാന്‍ ഗൗരി തയ്യാറായിരുന്നു.
ഇന്നും സജീവമായി പലരൂപത്തില്‍ നിലന്നുവരുന്ന ജാതി കാഴ്ച്ചപ്പാടുകളെയും ശ്ക്തമായ ഭാഷയില്‍ ചെറുക്കാന്‍ ഗൗരി മുന്നിലുണ്ടായിരുന്നു. 2015ല്‍ നടന്ന 81ാം കന്നഡ സാഹിത്യ സമ്മേളന വേദിയില്‍ വെച്ച് സാഹിത്യത്തിലെ ബ്രാഹ്മണ മേധാവിത്യത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ നിരന്തരമായി സവര്‍ണ പ്രത്യയശാസ്ത്രങ്ങളോട് കലഹം തീര്‍ത്തവര്‍ക്ക് നേരിടേണ്ടിവന്ന എല്ലാ പ്രതിബന്ധ്ങ്ങളും ഗൗരി ലങ്കേശും അനുഭവിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ ഗൗരിക്ക് നേരെ ചാര്‍ത്തിയ കേസുകള്‍.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ജാതിയ ചിന്തകള്‍ക്കെതിരെയും വിമര്‍ശിക്കുന്നത് ഹിന്ദുവിരോധമായി മുദ്രകുത്തുന്നു എന്നും എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എന്റെ ഭരണഘടനാപരമായ ചുമതലയാണ് ഞാന്‍ നിര്‍വഹിക്കുന്നതെന്നുമായിരുന്നു എന്നും ഗൗരി ലങ്കേശിന്റെ നിലപാട്.
വെടിയോച്ചകള്‍ക്ക് മറച്ചുപിടിക്കാനാകുന്നതല്ല ഗൗരി ലങ്കേശിന്റെ അക്ഷരങ്ങളും ശബ്ദങ്ങളും കല്‍ബുര്‍ഗിയും, ദബോല്‍ക്കറും, നരേന്ദ്ര പാന്‍സാരയും കൂടെ ഗൗരി ലങ്കേശും അവര്‍തീര്‍ത്ത നിലപാടുകളാല്‍ നിശബ്ദമായി മുഴങ്ങിക്കൊണ്ടിരിക്കും
Comments
Post a Comment