Posts

Showing posts from September, 2017

നഗരവല്‍ക്കരണം ഇന്ത്യയില്‍

Image
      ലോകത്തിന്റെ നെറുകില്‍ വ്യാവസായിക വിപ്ലവം സ്രിഷ്ടിച്ച മാറ്റം അതുല്യമാണ്. സാംസ്‌കാരികപരമായും സാമ്പത്തികപരമായും സാമൂഹികപരമായുമുള്ള വലിയൊരു മാറ്റം തന്നെയാണ് വ്യവസായിക വിപ്ലവത്തിലൂടെ  ലോകത്ത് സംഭവിച്ചത്. യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തോടെ അനിയന്ത്രിതമായി വര്‍ധിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിതേടികൊണ്ടുള്ള യാത്രയാണ് കോളനീകരണം ശക്തിപ്പെടാന്‍ ഇടയായത്. വ്യാവസായിക വിപ്ലവത്തിന്റെയും അതിനെ തുടര്‍ന്നുണ്ടായ വ്യവസായ വല്‍ക്കരണത്തിന്റെയും തുടര്‍ച്ചയാണ് ആഗോള പ്രതിഭാസമായി മാറിയ ''നഗര വല്‍ക്കരണം''. പാരമ്പര്യ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിന്നും ആധുനിക വ്യാവസായിക സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് യതാര്‍ത്ഥത്തില്‍ നഗര വല്‍ക്കരണം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ മാറ്റിനിര്‍ത്തപ്പെടാനാകാത്ത ഘടകമാണ് നഗര വല്‍ക്കരണം പ്രത്യേകിച്ചും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക ഉയര്‍ച്ചയുടെ അളവുകോലായി ഇതിനെ കണക്കാക്കുന്നു. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളും രാഷ്ട്രത്തിന്റെ  വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളില്‍ നഗരവല്‍ക...

സ്റ്റിങ് ഓപ്പറേഷന്‍ സാധ്യതകളും വെല്ലുവിളികളും

Image
 മാധ്യമ പ്രവര്‍ത്തനം ശൂന്യതയില്‍ നിന്നും ഉണ്ടാകുന്ന ഒന്നല്ല.വാര്‍ത്തകളെ നിരന്തരം പിന്തുടര്‍ന്ന് സമയം ചിലവഴിച്ച് സ്വയം സമര്‍പ്പിതമാകുമ്പോഴാണ് അത് ഉള്‍കാമ്പുള്ള വാര്‍ത്തയായി രൂപം കൊള്ളുന്നത്. മാധ്യമങ്ങളുടെ മത്സരകാലത്ത് പുതുമയുള്ള വാര്‍ത്തകള്‍ക്ക് മാത്രമാണ് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണ് പലപ്പോഴും വാസ്തവങ്ങളെ മറച്ചുപിടിച്ച് വാര്‍ത്തകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.  ഇവിടെയാണ് സറ്റിങ് ഓപ്പറേഷന്‍ പ്രസക്തി. കുറ്റകൃത്യം ചെയ്യുന്ന എന്ന് സംശയിക്കുന്ന വ്യക്തിയെ പിടികൂടുന്നതിനായി രൂപകല്‍പ്പനചെയ്യുന്ന പ്രവര്‍ത്തനമാണ് സ്റ്റിങ് ഓപ്പറേഷന്‍ തെളിവുകള്‍ ശേഖരിക്കാന്‍ സംശയിക്കുന്ന ആളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് നൂതന സാങ്കേതിക വിധ്യകളുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ഇതിന്റെ രീതി സുഖിപ്പിക്കുന്ന വില്‍പ്പനച്ചരക്ക് എന്നതില്‍ നിന്നും വാര്‍ത്തകള്‍ക്ക് പുതിയ വിശേഷണങ്ങള്‍ നല്‍കാന്‍ സ്റ്റിങ് ഓപ്പറേഷന് കഴിയും എന്നത് പലരും തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ''ബ്ലഡ് ഹണ്ടിങ് ''ജേണലിസം എന്നുപോലും വിളിക്കപ്പെട്ട തെഹല്‍ക്ക ഒരു പരിധിവരെ സ്റ്റിങ് ഓ...

കാച്ചിക്കുപ്പായിത്തിന് നിറം പകര്‍ന്ന ജീവിതം

Image
കാച്ചിക്കുപ്പായം എന്നു കേള്‍ക്കുന്വോള്‍ മലബാറിന്റെ മാപ്പിളതനിമയുടെ പഴയകാലമാണ് നമ്മുടെ ഓര്‍മ്മയിലെത്തുക. കല്യാണരാവുകളെയും  മറ്റു ആഘോഷ വേളകളേയും ധന്യമാക്കിയ വസ്ത്രമാണ് കാച്ചി. മലബാറിലെ മുസ്ലിം സ്ത്രീകളാണ് പരമ്പരാഗതമായി കാച്ചി വസ്ത്രങ്ങള്‍ ധരിച്ചുവരുന്നത്. കാതില്‍ വലിയ ചിറ്റണിഞ്ഞ് കാച്ചിയും തട്ടവും ധരിച്ച പെണ്ണുങ്ങള്‍ മലബാറിന്റെ പഴയ കാഴ്ച്ചയായിരുന്നു. അന്ന് ചെറിയകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍വരെ കാച്ചിയുടുക്കാറുണ്ടായുരുന്നു. ഇന്ന് വസ്ത്രസങ്കല്‍പങ്ങളെല്ലാം പാടെ മാറി കാലത്തിനനുസരിച്ചുള്ള പുതിയ മോഡലുകള്‍ വിപണിയിലെത്തിയതോടെ കാച്ചികുപ്പായത്തിനുള്ള പേരും പെരുമയും തനിമയും നഷ്ടപ്പെട്ടു. എങ്കിലും പരമ്പരാഗതമായി കാച്ചി വസ്ത്രങ്ങള്‍ ധരിച്ചുവരുന്ന പല വിഭാഗങ്ങള്‍ ഇന്നും മലബാറില്‍ ജീവിക്കുന്നുണ്ട്. മലബാറുകാരുടെ ഈ കാച്ചി വസ്ത്രത്തിന് നിറം ചാര്‍ത്തുന്നവരില്‍ പ്രധാനിയാണ് കോഴിക്കോട്ടുക്കാരന്‍ ഒളവണ്ണ സ്വദേശി പ്രഭാകരന്‍. കാച്ചിക്കുപ്പായ നിര്‍മാണരംഗത്ത് പ്രഭാകരന്‍ കൈവെച്ചുതുടങ്ങിയിട്ട് അമ്പത് വര്‍ഷത്തിലേറെയായി. വസ്ത്രത്തിന്റെ നിര്‍മാണ രംഗത്ത് പ്രശസ്തനായിരുന്ന കാച്ചി കൃഷ്ണന്റെ കോഴിക്കോടുള്ള...

സമരത്തിനായി മാറ്റിവെച്ച ഒരു ജനതയുടെ ആയിരം രാപ്പകലുകള്‍

Image
       വികസനം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍ക്കാന്‍ ഇനിയും നമുക്കായിട്ടില്ല. മനുഷ്യന്‍ മാത്രം ബാക്കിയാകുന്നതാണ് വികസനമെന്നാണ് പലപ്പോഴും വികസനത്തിന്റെ നിര്‍വചനമായി വരുന്നത്. ഇതിനാല്‍ മനുഷ്യകേന്ദ്രീകൃതമായൊരു  പരിസ്ഥിതി ബോധത്തില്‍ നിന്നും ഏറെയൊന്നും മാറ്റം വരുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ അടയാളമാണ് ഇന്നും വികസനത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടവരുടെ നിലവിളികളും പ്രതിരോധങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്. ഭക്രാനംഗല്‍ അണക്കെട്ടിന്റെ ഉദ്ഘാടന വേളയില്‍ ഡാമുകളെ ആധുനിക ഭാരതത്തിന്റെ ക്ഷേത്രങ്ങള്‍ എന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നഹ്‌റു വിശേഷിപ്പിക്കുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ്  അണക്കെട്ടുകള്‍ക്കെതിരെ രാജ്യത്തെ വലിയ സമരങ്ങള്‍ ഉയര്‍ന്നുവന്നത് പഠിക്കുമ്പോഴാണ് വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും ഏറ്റുമുട്ടലുകളും മനസ്സിലാക്കാന്‍ കഴിയുന്നത്. മനുഷ്യ ജീവിതത്തിനാവശ്യമായ എല്ലാ അടിസ്ഥാന വിഭവങ്ങളും ലഭ്യമാകുന്നത് പരിസ്ഥിതിയില്‍ നിന്നാണ്. ആഹാരം, ഇന്ധനങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിങ്ങിനെ സകലതും പ്രകൃതിയു...

അണക്കെട്ട്,ബുള്ളറ്റ് ട്രെയിന്‍;ഒപ്പം ജന്മദിനാഘോഷവും

Image
പ്രധാനമന്ത്രിയുടെ 67-ാം ജന്മദിന സമ്മാനമായി രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതിയാണ് 'ഗുജറാത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ് സര്‍ദാര്‍ സരോവര്‍. മധ്യപ്രദേശിലെ അമര്‍കണ്ടക് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ 1300 കിലോമീറ്റര്‍ സഞ്ചരിച്ച് ഗള്‍ഫ് ഓഫ് കമ്പത്തില്‍ വെച്ച് അറബിക്കടലില്‍ ചേരുന്ന നര്‍മദ നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയെ തെക്കും വടക്കുമായി വേര്‍തിരിക്കുന്നതും ഈ നദിയാണ്. 1961ല്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് തറക്കല്ലിടുന്നത്. കൊളോണിയല്‍ അധിനിവേശം രാജ്യത്തിന്റെ വിഭവങ്ങളത്രയും കൊള്ള ചെയ്ത സന്ദര്‍ഭത്തില്‍ അത് തിരിച്ചുപിടിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും ലക്ഷ്യംവെച്ചുള്ള വികസന നയങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്തരം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്. ആധുനിക ഇന്ത്യയുടെ മഹാ ക്ഷേത്രങ്ങളായാണ് നെഹ്റു ഡാമുകളെ നോക്കിക്കണ്ട...

രാജ്യം ഡെമോക്രസിയില്‍ നിന്നും മോബോക്രസിയിലേക്ക്

Image
  ക്ഷീര കര്‍ഷകനായ പെഹലുഖാനെ തല്ലിക്കൊന്ന സംഘ് ഭീകരരായ ആറുപേരെ പോലീസ് വെറുതെ വിട്ടു എന്നതാണ് ജനാധിപത്യ കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ നിന്നും അവസാനമായി നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്ത. അതിനു മുമ്പ് എഴുത്ത്കാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ ക്രൂരമായി കൊലപ്പെടുത്തിയതായിരുന്നു മറ്റൊരു പ്രധാന സംഭവം. ഇങ്ങിനെ തുടങ്ങി ഒരു രാജ്യത്തിന്റെ പ്രധാനപ്പെട്ട സംഭവ വികാസങ്ങളെല്ലാം ഒരുപോലുള്ള വാര്‍ത്തകളാല്‍  ഒരേ താളത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കുക എന്നത് ജനങ്ങള്‍ക്ക് നടപ്പില്‍ വരുത്താനുള്ള നിയമമായി മാറിയത് പോലെയാണ് കാര്യങ്ങള്‍. എല്ലാം തീവ്ര ദേശീയതയുടെയും രാജ്യ സ്നേഹത്തിന്റെയും ഭാഗമായി കാണുന്നു എന്നതാണ് അതിലും ഭീകരം. ചരിത്രതാളുകളില്‍ തീവ്രദേശീയതയുടെ വക്താക്കളെ എന്നും ലോകം സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. ദേശ സ്നേഹത്തിന്റെ നിര്‍വചനം അറിയാത്ത ഒരുകാലത്ത് സൗഹാര്‍ദ്ദത്തോടെയും പരസ്പര സ്നേഹത്തോടെയും ജീവിച്ചിരുന്ന ഒരു കാലം ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ മതാധിഷ്ഠിത ദേശീയത പലരൂപത്തിലും ഭാവത്തിലും രാജ്യത്ത് ഉയര്‍ന്നു വന്നപ്പോള്‍ ദേശീയത പൗരനുനേരെ അടിച്ചേ...

ഫാഷിസം ചോരകൊണ്ട് ചിന്തിക്കുകയാണ്‌

Image
തൂലിക ഏറ്റവും പ്രതിരോധത്തിന്റെ പ്രതീകമാണ്. ഉറഞ്ഞുതുള്ളന്ന ആസുരതകള്‍ക്ക് നേരെ വരിഞ്ഞുമുറുക്കുന്ന സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ നിശബ്ദമാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകകണ്ണുകള്‍ക്കനേരെ നിരന്തരമായി കലഹിക്കാനുള്ള പടവാള്‍. ഇത് തിരിച്ചറിഞ്ഞവരാണ് ഫാസിസ്റ്റുകള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളാകുന്ന മാധ്യമ പ്രവര്‍ത്തകരെയും തീക്ഷണമായ ചിന്തകളിലൂടെ പ്രതിരോധം തീര്‍ക്കുന്ന എഴുത്തുകാരെയും തിരഞ്ഞുപിടിച്ച് ഉന്‍മൂലനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നതും ഇതുകൊണ്ടുതന്നെയാണ് ചോരകൊണ്ട് ചിന്തിക്കുന്ന ഫാസിസം എഴുത്തോ നിന്റെ  കഴുത്തോ എന്ന ചോദ്യം നിരന്തരമായി അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ശക്തമായ നിലപാടുകളെകൊണ്ട് ഹൈന്ദവ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ കര്‍ണാടകയിലെ കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിന്റെ കൃത്യം രണ്ടുവര്‍ഷം തികയുന്നത് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേശിനെ വെടിവെച്ചുകൊന്ന് ഫാസിസം ഓര്‍മ്മ പുതുക്കിയിരിക്കുകയാണിവിടെ.മാത്രമല്ല അതിന്റെ ആവേശത്തില്‍ ആനന്ദ നൃത്ത്ം ചവിട്ടുകയും ചെയ്യുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ജോലിചെയ്യുന്ന വെറുമൊരു മാധ്യമപ്രവര്‍ത്തകയായിരുന്നില്ല ഗ...