Posts

Image
എന്നിട്ടും തീര്‍ന്നിട്ടില്ല ലോകത്തിന്റെ വിശപ്പ് കുടിയേറ്റത്തിന്റെ ഭാവി മാറ്റുക ഭക്ഷ്യസുരക്ഷക്കും ഗ്രാമീണ വികസനത്തിനും വേണ്ടി നിക്ഷേപിക്കുക എന്നതാണ് 2017ിലെ ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം. ആഗോള തലത്തില്‍ കുടിയേറ്റവും രൂക്ഷമായ പട്ടിണിയും ദിനം പ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഈ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ട് ആര്‍ഫിഷല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ മറിക്കുമോ എന്ന ചര്‍ച്ചയിലാണ് ആധുനിക ലോകം.   ശാസത്ര      സാങ്കേതിക രംഗത്തും വികസന കാര്യത്തിലും  ലോകം അതിവേഗം മുന്നോറികൊണ്ടിരിക്കുന്നു.  എന്നാല്‍       ആഗോള തലതത്തില്‍ മനുഷ്യന്‍ നേടിയ വളര്‍ച്ചയും ഉയര്‍ച്ചയുമൊന്നും, കോടിക്കണക്കിന് ജനതയുടെ അടിസ്ഥാന ആവശ്യമായ വിശപ്പകറ്റാന്‍ പറ്റുന്നതായിരുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്നായുള്ള ശരീരത്തന്റെ ഉദ്ധീപനമാണ് വിശപ്പ്. വേണമെങ്കില്‍ വിശപ്പിനെ ഇങ്ങിനെ നിര്‍വചിക്കാവുന്നതാണ്. ചെറിയരൂപത്തില്‍ വിശപ്പ് അനുഭവിക്കാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല, എന്നാല്‍ ഒരു നേരത്തെ വിശപ്പകറ...
Image
സാഹിത്യ പുരസ്‌കാരത്തിന്റെ നെറുകില്‍ ഇഷിഗുറോ ഏതൊരു പുരസ്‌കാര പ്രഖ്യാപനത്തിനും മുമ്പുണ്ടാകുന്ന അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍  ഇത്തവണയും സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുള്ളവരെചൊല്ലി ആഗോള തലത്തില്‍ നടക്കുകയുണ്ടായി. നിരവധി സാഹിത്യകാരന്മാാരുടെ പേരുകള്‍ പലകോണില്‍ നിന്നും പല ഭാഷയില്‍ നിന്നും നാം കേട്ടു. എന്നാല്‍ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍കൊണ്ട് സാഹിത്യ ലോകത്തെ ഞെട്ടിപ്പിക്കുക എന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്വീഡിഷ്  അക്കാദമി ചെയ്തുവരാറുള്ളത്.  പതിവു രീതികളും കീഴ്‌വഴക്കങ്ങളും തെറ്റിച്ചുകൊണ്ട് 2015ല്‍  ബെലാറൂസ്  ജേണലിസ്റ്റ് സ്വെത്ലാന അലക്സ്യേവിച്ചിനും 2016ല്‍ അമേരിക്കന്‍ ഗായകനും ഗാന രചയിതാവുമായ ബോബ് ഡീലനും സാഹിത്യത്തിനുള്ള നേബേല്‍ പുരസ്‌കാരം നല്‍കിയത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയരുന്നു.  അത്തരത്തിലുള്ള ഒരു തീരുമാനത്തിന് തന്നെയാണ് സ്വീഡിഷ് അക്കാദമി ഈ വര്‍ഷവും മുതിര്‍ന്നത്. ജപ്പാന്‍ എഴുത്തുകാരന്‍ മുറകാമിയും, കെനിയയില്‍ നിന്നുള്ള ഗുഗി വാ തിയോങോയുമാണ് പ്രധാനമായും ലോക സാഹിത്യ പ്രേമികളുടെ എല്ലാ പ്രതീക്ഷകളിലുണ്ടായി...
നജ്മുദ്ധീന്‍

നഗരവല്‍ക്കരണം ഇന്ത്യയില്‍

Image
      ലോകത്തിന്റെ നെറുകില്‍ വ്യാവസായിക വിപ്ലവം സ്രിഷ്ടിച്ച മാറ്റം അതുല്യമാണ്. സാംസ്‌കാരികപരമായും സാമ്പത്തികപരമായും സാമൂഹികപരമായുമുള്ള വലിയൊരു മാറ്റം തന്നെയാണ് വ്യവസായിക വിപ്ലവത്തിലൂടെ  ലോകത്ത് സംഭവിച്ചത്. യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തോടെ അനിയന്ത്രിതമായി വര്‍ധിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിതേടികൊണ്ടുള്ള യാത്രയാണ് കോളനീകരണം ശക്തിപ്പെടാന്‍ ഇടയായത്. വ്യാവസായിക വിപ്ലവത്തിന്റെയും അതിനെ തുടര്‍ന്നുണ്ടായ വ്യവസായ വല്‍ക്കരണത്തിന്റെയും തുടര്‍ച്ചയാണ് ആഗോള പ്രതിഭാസമായി മാറിയ ''നഗര വല്‍ക്കരണം''. പാരമ്പര്യ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിന്നും ആധുനിക വ്യാവസായിക സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് യതാര്‍ത്ഥത്തില്‍ നഗര വല്‍ക്കരണം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ മാറ്റിനിര്‍ത്തപ്പെടാനാകാത്ത ഘടകമാണ് നഗര വല്‍ക്കരണം പ്രത്യേകിച്ചും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക ഉയര്‍ച്ചയുടെ അളവുകോലായി ഇതിനെ കണക്കാക്കുന്നു. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളും രാഷ്ട്രത്തിന്റെ  വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളില്‍ നഗരവല്‍ക...

സ്റ്റിങ് ഓപ്പറേഷന്‍ സാധ്യതകളും വെല്ലുവിളികളും

Image
 മാധ്യമ പ്രവര്‍ത്തനം ശൂന്യതയില്‍ നിന്നും ഉണ്ടാകുന്ന ഒന്നല്ല.വാര്‍ത്തകളെ നിരന്തരം പിന്തുടര്‍ന്ന് സമയം ചിലവഴിച്ച് സ്വയം സമര്‍പ്പിതമാകുമ്പോഴാണ് അത് ഉള്‍കാമ്പുള്ള വാര്‍ത്തയായി രൂപം കൊള്ളുന്നത്. മാധ്യമങ്ങളുടെ മത്സരകാലത്ത് പുതുമയുള്ള വാര്‍ത്തകള്‍ക്ക് മാത്രമാണ് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണ് പലപ്പോഴും വാസ്തവങ്ങളെ മറച്ചുപിടിച്ച് വാര്‍ത്തകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.  ഇവിടെയാണ് സറ്റിങ് ഓപ്പറേഷന്‍ പ്രസക്തി. കുറ്റകൃത്യം ചെയ്യുന്ന എന്ന് സംശയിക്കുന്ന വ്യക്തിയെ പിടികൂടുന്നതിനായി രൂപകല്‍പ്പനചെയ്യുന്ന പ്രവര്‍ത്തനമാണ് സ്റ്റിങ് ഓപ്പറേഷന്‍ തെളിവുകള്‍ ശേഖരിക്കാന്‍ സംശയിക്കുന്ന ആളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് നൂതന സാങ്കേതിക വിധ്യകളുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ഇതിന്റെ രീതി സുഖിപ്പിക്കുന്ന വില്‍പ്പനച്ചരക്ക് എന്നതില്‍ നിന്നും വാര്‍ത്തകള്‍ക്ക് പുതിയ വിശേഷണങ്ങള്‍ നല്‍കാന്‍ സ്റ്റിങ് ഓപ്പറേഷന് കഴിയും എന്നത് പലരും തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ''ബ്ലഡ് ഹണ്ടിങ് ''ജേണലിസം എന്നുപോലും വിളിക്കപ്പെട്ട തെഹല്‍ക്ക ഒരു പരിധിവരെ സ്റ്റിങ് ഓ...

കാച്ചിക്കുപ്പായിത്തിന് നിറം പകര്‍ന്ന ജീവിതം

Image
കാച്ചിക്കുപ്പായം എന്നു കേള്‍ക്കുന്വോള്‍ മലബാറിന്റെ മാപ്പിളതനിമയുടെ പഴയകാലമാണ് നമ്മുടെ ഓര്‍മ്മയിലെത്തുക. കല്യാണരാവുകളെയും  മറ്റു ആഘോഷ വേളകളേയും ധന്യമാക്കിയ വസ്ത്രമാണ് കാച്ചി. മലബാറിലെ മുസ്ലിം സ്ത്രീകളാണ് പരമ്പരാഗതമായി കാച്ചി വസ്ത്രങ്ങള്‍ ധരിച്ചുവരുന്നത്. കാതില്‍ വലിയ ചിറ്റണിഞ്ഞ് കാച്ചിയും തട്ടവും ധരിച്ച പെണ്ണുങ്ങള്‍ മലബാറിന്റെ പഴയ കാഴ്ച്ചയായിരുന്നു. അന്ന് ചെറിയകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍വരെ കാച്ചിയുടുക്കാറുണ്ടായുരുന്നു. ഇന്ന് വസ്ത്രസങ്കല്‍പങ്ങളെല്ലാം പാടെ മാറി കാലത്തിനനുസരിച്ചുള്ള പുതിയ മോഡലുകള്‍ വിപണിയിലെത്തിയതോടെ കാച്ചികുപ്പായത്തിനുള്ള പേരും പെരുമയും തനിമയും നഷ്ടപ്പെട്ടു. എങ്കിലും പരമ്പരാഗതമായി കാച്ചി വസ്ത്രങ്ങള്‍ ധരിച്ചുവരുന്ന പല വിഭാഗങ്ങള്‍ ഇന്നും മലബാറില്‍ ജീവിക്കുന്നുണ്ട്. മലബാറുകാരുടെ ഈ കാച്ചി വസ്ത്രത്തിന് നിറം ചാര്‍ത്തുന്നവരില്‍ പ്രധാനിയാണ് കോഴിക്കോട്ടുക്കാരന്‍ ഒളവണ്ണ സ്വദേശി പ്രഭാകരന്‍. കാച്ചിക്കുപ്പായ നിര്‍മാണരംഗത്ത് പ്രഭാകരന്‍ കൈവെച്ചുതുടങ്ങിയിട്ട് അമ്പത് വര്‍ഷത്തിലേറെയായി. വസ്ത്രത്തിന്റെ നിര്‍മാണ രംഗത്ത് പ്രശസ്തനായിരുന്ന കാച്ചി കൃഷ്ണന്റെ കോഴിക്കോടുള്ള...

സമരത്തിനായി മാറ്റിവെച്ച ഒരു ജനതയുടെ ആയിരം രാപ്പകലുകള്‍

Image
       വികസനം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍ക്കാന്‍ ഇനിയും നമുക്കായിട്ടില്ല. മനുഷ്യന്‍ മാത്രം ബാക്കിയാകുന്നതാണ് വികസനമെന്നാണ് പലപ്പോഴും വികസനത്തിന്റെ നിര്‍വചനമായി വരുന്നത്. ഇതിനാല്‍ മനുഷ്യകേന്ദ്രീകൃതമായൊരു  പരിസ്ഥിതി ബോധത്തില്‍ നിന്നും ഏറെയൊന്നും മാറ്റം വരുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ അടയാളമാണ് ഇന്നും വികസനത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടവരുടെ നിലവിളികളും പ്രതിരോധങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്. ഭക്രാനംഗല്‍ അണക്കെട്ടിന്റെ ഉദ്ഘാടന വേളയില്‍ ഡാമുകളെ ആധുനിക ഭാരതത്തിന്റെ ക്ഷേത്രങ്ങള്‍ എന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നഹ്‌റു വിശേഷിപ്പിക്കുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ്  അണക്കെട്ടുകള്‍ക്കെതിരെ രാജ്യത്തെ വലിയ സമരങ്ങള്‍ ഉയര്‍ന്നുവന്നത് പഠിക്കുമ്പോഴാണ് വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും ഏറ്റുമുട്ടലുകളും മനസ്സിലാക്കാന്‍ കഴിയുന്നത്. മനുഷ്യ ജീവിതത്തിനാവശ്യമായ എല്ലാ അടിസ്ഥാന വിഭവങ്ങളും ലഭ്യമാകുന്നത് പരിസ്ഥിതിയില്‍ നിന്നാണ്. ആഹാരം, ഇന്ധനങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിങ്ങിനെ സകലതും പ്രകൃതിയു...